വര്‍ഗ്ഗീയതയ്ക്കു മീതെ മതേതരശബ്ദമുയരട്ടെ!

ജെസ് വര്‍ക്കി തുരുത്തേല്‍ & സഖറിയ ബ്രാഹ്‌മണിക്കല്‍ വര്‍ഗ്ഗീയത അതിന്റെ സകല ശക്തികളോടും കൂടി അധികാരമുറപ്പിക്കുന്ന ഒരു ദിനമാണിന്ന്! മതേരത്വത്തിന്റെ തകര്‍ച്ച പൂര്‍ണ്ണമാകുന്ന ദിനം!! സ്വാതന്ത്ര്യവും സമത്വവും തുല്യതയും കുഴിച്ചുമൂടി അതിനു മുകളില്‍ ബ്രഹ്‌മണ്യാധികാരം അരക്കിട്ടുറപ്പിച്ചിരിക്കുന്നു. അതിനെതിരെ ശബ്ദിക്കേണ്ടവര്‍ നിശബ്ദരായി, ഈ നെറികേടിനെ സര്‍വ്വാത്മനാ പിന്തുണ നല്‍കിയിരിക്കുന്നു! വര്‍ഗ്ഗീയ ശക്തികള്‍ക്കു പിന്തുണയില്ലെന്നു പരസ്യമായി പറയുന്നവര്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും മതവര്‍ഗ്ഗീയതയെ വാരിപ്പുണരുന്നു. ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥനകളും വഴിപാടുകളും നേര്‍ച്ചകാഴ്ചകളുമായി തങ്ങളും വിശ്വാസികളാണെന്ന് ഉച്ചൈസ്ഥരം ഘോഷിക്കുന്നു! ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു…

Read More

വീണുപോയവരെ വിട്ടുകളയുന്ന ഈ പഠനം ആപത്ത്

Jess Varkey Thuruthel ഏഷ്യയിലെ ഏറ്റവും വലിയ ഉത്സവമായ സ്‌കൂള്‍ യുവജനോത്സവത്തില്‍ നമ്മള്‍ കണ്ട മനസുനുറുങ്ങുന്ന ഒരു കാഴ്ചയുണ്ട്. ഒപ്പനയ്ക്കായി ഒരു ടീം സ്റ്റേജിലെത്തി, കളിയുടെ ആരംഭത്തില്‍ തന്നെ കൂട്ടത്തിലൊരാള്‍ വീണുപോയി. എന്നാല്‍, യാതൊന്നും സംഭവിക്കാത്തതുപരോലെ, യാതൊരു തരത്തിലുമുള്ള പതര്‍ച്ചയോ ഭാവവ്യത്യാസമോ കാണിക്കാതെ, നടന്നുപോകുന്ന വഴിയിലൊരു തടസം കിടന്നാലെന്ന പോലെ, കൂടെയുണ്ടായിരുന്ന ബാക്കിയെല്ലാവരും ആ ഒപ്പന മത്സരം പൂര്‍ത്തിയാക്കി! സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ പാട്ടു മറക്കുകയോ, പാട്ടു നിലച്ചുപോകുകയോ അബദ്ധത്തിലൊന്നു വീഴുകയോ ചെയ്യുമ്പോള്‍ സമചിത്തത കൈവിടാതെ മത്സരം പൂര്‍ത്തിയാക്കുമ്പോള്‍,…

Read More

കൈയ്യടിക്കാം, പാഠപുസ്തകത്തിലെ ബിംബചിത്രീകരണങ്ങള്‍ക്കു വന്‍മാറ്റം!

Thamasoma News Desk കുഞ്ഞുക്ലാസുകളിലെ പാഠപുസ്തകങ്ങളിലേക്കു കണ്ണോടിച്ചാല്‍ കാണാന്‍ കഴിയുന്ന ചില ബിംബങ്ങളുണ്ട്. അമ്മ അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുന്നു, അച്ഛന്‍ ഓഫീസില്‍ പോകാനൊരുങ്ങുന്നു, മകള്‍ മുറ്റമടിക്കുന്നു, മകന്‍ കളിക്കുന്നു. കുഞ്ഞുമനസുകളില്‍പ്പോലും അമ്മ അടുക്കളപ്പണി ചെയ്യേണ്ടവളാണെന്നും മകള്‍ അവരെ സഹായിക്കേണ്ടവളാണെന്നും മകന്‍ കളിക്കുകയോ പഠിക്കുകയോ ചെയ്യേണ്ടവരാണെന്നും അച്ഛന്‍ ജോലി ചെയ്യേണ്ടവരാണെന്നുമുള്ള ചിന്ത അരക്കിട്ടുറപ്പിക്കുകയാണ് ഈ ചിത്രങ്ങളിലൂടെ. എന്നാലിപ്പോള്‍, എന്‍ സി ഇ ആര്‍ ടി യുടേയും കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ യുണെസ്‌കോ പുറത്തിറക്കിയ പുസ്തകത്തില്‍ ഈ സ്റ്റീരിയോ…

Read More

ചിത്രയെപ്പോലും സ്വാധീനിക്കാനായെങ്കില്‍ ഭയക്കണം, അപകടം തൊട്ടടുത്തെത്തിക്കഴിഞ്ഞു

ജെസ് വര്‍ക്കി തുരുത്തേല്‍ ‘എല്ലാവരെയും പരീക്ഷിച്ചില്ലേ, ഞങ്ങള്‍ക്കുമൊരവസരം തന്നുകൂടെ?’ എന്ന യാചനയുമായി ഇന്ത്യന്‍ തെരഞ്ഞെടുപ്പു ഗോദയിലേക്ക് പലതവണ ഇറങ്ങിയ ബി ജെ പി ഇന്ന് എതിരാളികളില്ലാത്ത വിധം വളര്‍ന്നിരിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്ഥാനമുറപ്പിക്കാന്‍ അവര്‍ക്കു സാധിച്ചെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളവും തമിഴ്നാടും നാളിതുവരെയും ഈ പാര്‍ട്ടിയെ സ്വന്തം മണ്ണില്‍ കാല്‍കുത്താന്‍ അനുവദിച്ചിട്ടില്ല. 1951 ഒക്ടോബര്‍ 21 ന് ശ്യാമപ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ രൂപീകൃതമായ ആര്‍ എസ് എസിന്‍രെ രാഷ്ട്രീയ ജനസംഘത്തിന്റെ ഇന്നത്തെ രൂപമാണ് ഭാരതീയ ജനതാപാര്‍ട്ടി….

Read More

നെറികേട്: കൊടുത്ത ശമ്പളം തിരിച്ചുവാങ്ങി പുഷ്പഗിരി മെഡിക്കല്‍ കോളേജ്

Written by: Jess Varkey Thuruthel മെയ് 2023 മുതല്‍, സാലറി സ്ലിപ്പില്‍, അഡ്വാന്‍സ് എന്നു രേഖപ്പെടുത്തി ഒരു തുക നല്‍കിത്തുടങ്ങിയപ്പോള്‍, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലെ നഴ്‌സുമാര്‍ അറിഞ്ഞില്ല, തങ്ങള്‍ക്കെതിരെ ആശുപത്രി മാനേജ്‌മെന്റ് നടത്താന്‍ പോകുന്ന വലിയ നെറികേടിന്റെ സൂചനയാണതെന്ന്! നഴ്‌സുമാരുടെ അന്തസിന് സര്‍ക്കാര്‍ നല്‍കിയ അംഗീകാരമായ ശമ്പള വര്‍ദ്ധനവിന്റെ ഉത്തരവ് പാസാകും വരെ അവര്‍ക്കു നല്‍കുന്ന ഇടക്കാല ആശ്വാസം തങ്ങളുടെ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിക്കുന്ന കുരുക്കായി മാറുമെന്നും അവര്‍ അറിഞ്ഞിരുന്നില്ല. മെച്ചപ്പെട്ട ജോലിയും…

Read More

റോഡിലെ മര്യാദ കേട് ചോദ്യങ്ങളുടെ എണ്ണം കൂട്ടിയാല്‍ പരിഹരിക്കാവതോ?

 Jess Varkey Thuruthel കേരളത്തിലെ നിരത്തുകളിലേക്കിറങ്ങുന്ന ഏതൊരു വ്യക്തിക്കും മനസിലാകും, വാഹനാപകടങ്ങളുടെ മുഖ്യകാരണം വാഹനമോടിക്കുന്നവരുടെ മര്യാദ കെട്ട പ്രവര്‍ത്തനങ്ങളാണെന്ന്. അമിത വേഗത്തിലും നിയമങ്ങള്‍ പാലിക്കാതെയും വാഹനമോടിക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങളാണ് ഏറെയും. പുതുക്കിയ നിയമമനുസരിച്ച് ഇരുചക്രവാഹനങ്ങളുടെ പരമാവധി വേഗം മണിക്കൂറില്‍ 60 കിലോമീറ്ററാക്കി കുറച്ചിട്ടുണ്ട്. എന്നിട്ടും, നിരത്തുകളില്‍ ചീറിപ്പായുന്ന ഇരുചക്രവാഹനങ്ങള്‍ അധികാരികള്‍ കണ്ടില്ലെന്നു നടിക്കുന്നു. ലഹരി വസ്തുക്കള്‍ ഉപയോഗിച്ചുള്ള വാഹനമോടിക്കല്‍ മൂലവും ഇവിടെ അപകടങ്ങള്‍ പെരുകുകയാണ്. മദ്യപിച്ചു വാഹനമോടിക്കരുത് എന്നതാണ് നിയമം. പക്ഷേ, പലരും ആ നിയമങ്ങള്‍ പാലിക്കാറില്ല….

Read More

നിരപരാധികളുടെ ചുടുചോരയില്‍ തീര്‍ത്ത രാമരാജ്യം

ജെസ് വര്‍ക്കി തുരുത്തേല്‍ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമെല്ലാം ദൈവമുണ്ടെന്നും ആകാശത്തിന്റെയും ഭൂമിയുടേയും മാത്രമല്ല, ഈ പ്രപഞ്ചത്തെയപ്പാടെ സൃഷ്ടിച്ച ജഗദീശ്വരനാണ് ഈ പ്രപഞ്ചത്തിന്റെ അധികാരി എന്നുമാണ് ഈശ്വരവിശ്വാസികളപ്പാടെ, അവര്‍ ഏതുമതത്തില്‍ പെട്ടവരുമാകട്ടെ, വിശ്വസിക്കുന്നത്. പക്ഷേ, സകലത്തിന്റെയും അധിപനായ ഈശ്വരന്‍ ഈ ഭൂമിയില്‍ ഇത്തിരി മണ്ണിനായി, വിശ്വാസികള്‍ സമര്‍പ്പിക്കുന്ന സ്വര്‍ണ്ണത്തിനും കാണിക്കയ്ക്കുമായി ആര്‍ത്തിപിടിച്ചു യുദ്ധം ചെയ്യുന്ന, കൊന്നൊടുക്കുന്ന കാഴ്ച! വിചിത്രമെന്നല്ലാതെ എന്തുപറയാന്‍!! 1528 ല്‍, മുഗള്‍ ചക്രവര്‍ത്തിയായ ബാബറുടെ ഗവര്‍ണര്‍ ജനറലായിരുന്ന മീര്‍ബാഖിയാണ് ബാബറി മസ്ജിജ് പണിതതെന്ന് ചരിത്രം…

Read More

കേരളത്തിന് മനോരമ വക ഒരു ഫ്രീ ബലാത്സംഗം

Thamasoma News Desk ബ്രിട്ടീഷ് യുവതി പീഡിപ്പിക്കപ്പെട്ടത് കര്‍ണാടകയില്‍ വച്ച്. പ്രതിയും കര്‍ണാടക സ്വദേശി. ഹംപി എക്‌സ്പ്രസ് ട്രെയിനിലാണ് പീഡനം നടന്നത്. കര്‍ണാടകയിലെ പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രമായ ഹംപി സന്ദര്‍ശിച്ചു മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത് എന്ന് റിപ്പോര്‍ട്ടിലുണ്ട്. എന്നിട്ടും കേരളത്തിനാണ് ചീത്തപ്പേര്. കാരണം വളരെ സിംപിള്‍. ആ ബ്രിട്ടീഷ് യുവതി കര്‍ണാടക സന്ദര്‍ശിക്കുന്നതിന് മുമ്പ് കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാലിരിക്കട്ടെ, ഈ ബലാത്സംഗക്കേസ് കേരളത്തിന്റെ മണ്ടയില്‍. പണ്ടൊരു നമ്പൂതിരി പറഞ്ഞതു പോലെ, ബലാത്സംഗത്തിനുള്ള ഉപകരണം കൈയിലുള്ളവര്‍ തന്നെയല്ലേ കേരളത്തിലെ…

Read More

ഫാരിസിനെതിരെ പരാതി നല്‍കി പെണ്‍കുട്ടി

Written by: Zachariah ഒരു മൊബൈല്‍ കൈവശമുണ്ടെങ്കില്‍ ആരുടെ സ്വകാര്യതയിലേക്കും കടന്നു കയറാമോ? കൊച്ചി മെട്രോയില്‍, തളര്‍ന്നുറങ്ങിപ്പോയ ഒരു മനുഷ്യനെ മദ്യപാനിയെന്നു മുദ്രകുത്തി അവഹേളിച്ചത് കേരളം മറക്കാനിടയില്ല. തന്റെ നിരപരാധിത്വം തെളിയിക്കാനായി ആ മനുഷ്യന്‍ നടത്തിയ പോരാട്ടവും കേരളം മറന്നിരിക്കാന്‍ സാധ്യതയില്ല. ആരുടെ സ്വകാര്യതയിലേക്കും ഇടിച്ചു കയറി ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാമെന്നത് ക്രിമിനലുകള്‍ക്കു മാത്രം സാധ്യമായ കാര്യമാണ്. ഒരു പെണ്‍കുട്ടി ബോധമറ്റുവീണു. കൂടെയുള്ളവര്‍ പറയുന്നു, അവള്‍ വെള്ളമടിച്ച് ഓഫ് ആയതാണെന്ന്. അതോടെ ആളുകള്‍ക്കു ഹരമായി. ഒത്താലൊന്നു കിട്ടിയാലോ എന്ന…

Read More

നടന്നത് വന്‍ചതി, പിന്നില്‍ ഇന്ദിരാഗാന്ധി കോളജ് പി ആര്‍ ഒ ഫാരിസ്‌

Written By: Zachariah അന്ന്, ജനുവരി മൂന്ന്. പുതുവര്‍ഷം പിറന്നിട്ട് മൂന്നേമൂന്നു ദിവസം! കോളജില്‍ ക്ലാസില്ലെന്ന് ചെന്നപ്പോഴാണ് അറിഞ്ഞത്. എഴുതാനും പഠിക്കാനുണ്ടായിരുന്നു, വൈകിട്ടുവരെ ഹോസ്റ്റലിലിരുന്ന് അതെല്ലാം ചെയ്തു തീര്‍ത്തു. കുറച്ചു കൂട്ടുകാര്‍ ചേര്‍ന്നെടുത്ത ഒരു വീടായിരുന്നു അത്. ഗ്യാസ് തീര്‍ന്നിരുന്നതിനാല്‍ അന്നവിടെ ഭക്ഷണമൊന്നും ഉണ്ടാക്കിയിരുന്നില്ല. വെളിയില്‍ പോയി ഭക്ഷണം കഴിക്കാന്‍ മറിയവും സുഹൃത്ത് അപര്‍ണ്ണയും തീരുമാനിച്ചത് അങ്ങനെയാണ്. കൂടെ മറ്റൊരു സുഹൃത്തായ ആസിഫും കൂടി. അവര്‍ മൂന്നുപേരുമൊരുമിച്ച്, കോതമംഗലം ബൈപ്പാസ് റോഡിലുള്ള മാന്തോപ്പിലേക്കു പോയി. ഭക്ഷണം മാത്രമല്ല,…

Read More